കൂടരഞ്ഞിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ



കൂടരഞ്ഞി: 3 കിലോ 400 ഗ്രാം കഞ്ചാവുമായി മംഗലാപുരം സ്വദേശികളെ തിരുവമ്പാടി പോലീസ് പിടികൂടി. അംജദ് ഇത്തിയാർ, അൻസാർ നവാസ് എന്നീ രണ്ടു മംഗലാപുരം സ്വദേശികളാണ് കൂടരഞ്ഞിയിൽ വച്ച് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്. രണ്ടാം തിയ്യതി രാത്രി 9.45 മണിക്കാണ് കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച് മംഗലാപുരം കൊണാജ്, ഗ്രാമചാവടി,പജീർ അംജദ് ഇക്തിയാർ (28), മംഗലാപുരം ജോക്കട്ടെ, നിഷ അപ്പാർട്മെന്റ്,അൻസാർ നവാസ് (28) എന്നിവരെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം കാസർഗോഡ് കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി എത്തിച്ചതാണ് കഞ്ചാവ്. 
മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. തമിഴ് നാട്ടിലെ തേനിയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. കിലോക്ക് പതിനായിരം രൂപക്ക് തേനിയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് കിലോക്ക് നാൽപതിനായിരം വരെ രൂപയ്ക്കാണ് വില്പന നടത്തുന്നത്. അംജദ് ഇക്തിയാർ നാലു വർഷം മുൻപ് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ജയിലിൽ കിടന്നതാണ്.കക്കാടം പൊയിൽ കള്ളിപ്പാറ ഒരു വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന.പ്രതികൾക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. തിരുവമ്പാടി എസ് ഐ ബേബി മാത്യു, സി പി ഒ മാരായ രതീഷ് എൻ.എം, ലതീഷ് ടി. കെ, ഡാൻസഫ് സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്‌ ബാബു, ബിജു. പി, സീനിയർ സിപിഒ മാരായ ജയരാജൻ.എൻ.എം, ജിനീഷ്. പി പി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post