![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNpdWdcOZF9B_0Z08PpydIbW9IV_WqVlABMxajcW0R8cvNVcoa08mLEFxKM85kLghzd5nDBcCYd80NolR6FQVYJ9G7deioNOsfcDEsFMVWPPQM9nkjcEn97aZ37T-KcuWstDnuSIeJTV7BEDfYTc9coPnzXQIQrrv5qztsyZwIDs1kyPMUcAP5uWa4_xk/s1600/crime-2.webp)
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗം കേസിലെ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ച് നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിൽ ഷിബു, രാഹുൽ, സായൂജ്, അക്ഷയ് എന്നിവരാണ് പ്രതികൾ. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് 17 കാരിയായിരുന്ന പെൺകുട്ടി ആദ്യം നൽകിയ പരാതി.
പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെ പൊലീസിൽ പരാതി നൽകുകയും പൊലീസ് പ്രതികളെ പിടികൂതുകയും ആയിരുന്നു. തുടർന്ന് കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Verdict in Janakikkad gang rape case today
![Snow](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBkwPYqhFO1tA61m46XUna4qww2Yt30xrqq7giUut8_GQvExkQdOMJy8WKLjumVEVQ0EtLNhFnjjPhXifuGtNyqWMUzUWak_i_7bszGjy5ekCSlBgnN4tO30dMQX9QnhbXIQv2QfJwtCbsNvhIELj5rf8abqlp6-PEX9rF5kRN_2XIUk31mjd7yJ5T/s1600/5.png)
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.